സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാംതവണയാണ് കാനം സെക്രട്ടറിയാകുന്നത്. പ്രതിനിധി സമ്മേളനം പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കൗൺസിൽ യോഗം ചേർന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 101 പേരാണ് സംസ്ഥാന കൗൺസിലിലുള്ളത്. 10 കാൻഡിഡേറ്റ് അംഗങ്ങളെയും നിശ്ചയിച്ചു.
വിജയവാഡയിൽ നടക്കുന്ന 24-ാം പാർടി കോൺഗ്രസിലേക്കായി 116 പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഒമ്പതംഗ കൺട്രോൾ കമീഷനെയും നിശ്ചയിച്ചു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി പൊതുപരിപാടികൾ മാറ്റിയിരുന്നു. പ്രതിനിധി സമ്മേളനത്തിന്റെ സമാപനദിവസം സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ മറുപടി നൽകി. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിലും പ്രതിനിധികളെ അഭിവാദ്യം ചെയ്തു.