ചെന്നൈ: കളളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. ദിവസേന ഉയരുന്ന മരിച്ചവരുടെ എണ്ണം ആരോഗ്യ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചു.നിലവിൽ 135 പേർ ചികിത്സയിലുണ്ട്.
കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ്, വിഴുപ്പുരം സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നിവിടങ്ങളിലാണു ഗുരുതരാവസ്ഥയിലുള്ളവർ ചികിത്സ തേടിയെത്തിയിരിക്കുന്നത്.
കള്ളക്കുറിച്ചി മെഡിക്കൽ കോളജിലേക്ക് 71അംഗ മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിടുണ്ട്.