കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താതിരുന്ന കേരളത്തിൻ്റെ അതിവേഗ റെയിൽപാത സിൽവർലൈനിൻ്റെ ഭാവിയിൽ അനിശ്ചിതത്വം തുടരുമ്പോൾ പദ്ധതിക്കായി കെ–റെയിൽ ചെലവഴിച്ചത് 41.69 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2022 മാർച്ച് 31 വരെയുള്ള ഓഡിറ്റ് ചെയ്ത കണക്കാണ് പുറത്തുവന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെ–റെയിൽ നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
കെ–റെയിൽ ഏറ്റെടുത്ത മറ്റ് പദ്ധതികൾക്കായി ചെലവഴിച്ച കണക്കുകൾ:
തലശേരി – മൈസൂർ : 6,46,93,993.09 രൂപ
27 റെയിൽ ഓവർ ബ്രിജുകൾ: 2,74,89,019.50 രൂപ
അങ്കമാലി – ശബരി റെയിൽ : 36,30,308 രൂപ
ഓരോ പദ്ധതിയുടെയും വേർതിരിച്ച കണക്കുകൾ ചോദിച്ചിരുന്നെങ്കിലും, റെക്കോർഡിൽ ഉള്ള ഉടൻ ലഭ്യമായ വിവരങ്ങളാണ് നൽകുന്നതെന്ന് കെ–റെയിൽ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. 34 ജീവനക്കാരാണ് നിലവിൽ കെ–റെയലിന് ഉള്ളത്. ഡെപ്യുട്ടേഷൻ – 6, കരാർ – 21, കമ്പനി സ്റ്റാഫ് – 7.