ഡൽഹിയിൽ കഴിഞ്ഞദിവസം ഹോളി ആഘോഷത്തിനിടെ വ്ളോഗറായ ജാപ്പനീസ് യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ മൂന്ന് പേർ പിടിയിൽ. ഹോളി ആഘോഷത്തിനിടെ യുവതിയ്ക്ക് നേരെ ബലപ്രയോഗം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് പൊലീസ് നടപടി.
രണ്ട് ദിവസം മുമ്പായിരുന്നു ഡൽഹിയിൽ ഹോളി ആഘോഷങ്ങൾ നടന്നത്. ഡൽഹി പഹാഡ്ഗഞ്ചിൽ താമസിച്ചിരുന്ന യുവതിയും ഒപ്പമുണ്ടായിരുന്നവരും ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് തെരുവിലേക്ക് ഇറങ്ങിയ സമയത്ത് മൂന്നിലധികം ചെറുപ്പക്കാർ ചേർന്ന് ഇവരുടെ ദേഹത്ത് ബലമായി നിറങ്ങൾ തേക്കുകയും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു.
അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നു. വിദേശത്ത് നിന്നെത്തിയ ഒരു വിനോദസഞ്ചാരിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് വനിത കമ്മീഷൻ അടക്കം ഇടപെടലുകൾ നടത്തിയിരുന്നു.
മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. പ്രതികളിൽ നിന്ന് മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുവതി കുടുംബത്തോടൊപ്പം ബംഗ്ലാദേശ് സന്ദർശനത്തിനായി പോയെന്നാണ് വിവരം. യുവതി ഇതുവരെ സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. നിലവിൽ യുവതി ധാക്കയിലാണുള്ളത്.
A Japanese girl continuously refusing to play hindu's cultural festival holi, but they don't stop and keep harassing and beating her.
Indeed this is a completely rotten society. pic.twitter.com/F86g2123zh
— Kashif Arsalaan (@KashifArsalaan) March 10, 2023