ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എൽവി സി 54ന്റെ ഈ ദൗത്യം വിജയകരമായി നടത്തിയെന്ന് ഐഎസ്ആർഒ അറിയിച്ചു. പിഎസ്എൽവി വഹിച്ച എട്ട് നാനോ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കുമെന്നും ഐ എസ് ആർ ഒ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യമാണ് വിജയകരമാവുന്നത്. പിഎസ്എൽവി സി 54 വഹിച്ച ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 ആമത്തെ മിനിറ്റിലാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏറെ സങ്കീർണമായതും കുടുതർ ദൈർഘ്യമേറിയതുമായ ദൗത്യത്തിന്റെ വിജയം അഭിമാനകരമാണെന്നും ഐ എസ് ആർ ഒ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും 11.56 നാണ് പിഎസ്എൽവി സി54 ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ഓരോഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചായിരുന്നു ഓഷ്യൻസാറ്റിന്റെ മുന്നേറ്റം. സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കിയാണ് ഓഷ്യൻസാറ്റ് വികസിപ്പിച്ചിട്ടുള്ളത്.
ഭൂട്ടാനുവേണ്ടി ഐ.എൻ.എസ്.2-ബി, ബെംഗളൂരു കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്ട്രോകാസ്റ്റ്, യു.എസിൽനിന്നുള്ള ദൈബോൾട്ട് എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിവിധ ഓർബിറ്റുകളിൽ എത്താൻ പോകുന്നത്.