പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ആളുകൾ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണി. സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണിയാണ്. ബിരിയാണി കഴിഞ്ഞാൽ പിസക്കാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. 61,000 പിസയാണ് സ്വിഗ്ഗിയിലൂടെ വിതരണം ചെയ്തത്.
ശനിയാഴ്ച രാവിലെ മുതൽ രാത്രി 10.25 വരെയുള്ള ഓർഡറുകളുടെ എണ്ണമാണ് സ്വിഗ്ഗി പുറത്തുവിട്ടിട്ടുള്ളത്. ബിരിയാണിയിൽ തന്നെ ഹൈദരാബാദി ബിരിയാണിക്കായിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാർ. 75.4 ശതമാനം ആളുകളാണ് ഹൈദരാബാദി ബിരിയാണി ഓർഡർ ചെയ്തതെന്നും സ്വിഗ്ഗി വ്യക്തമാക്കി.
അതേസമയം ശനിയാഴ്ച വൈകീട്ട് 7.20നകം 1.65 ലക്ഷം ബിരിയാണി സ്വഗ്ഗി വഴി ഉപയോക്താക്കളിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ ആവശ്യക്കാരുടെ എണ്ണം വർധിക്കുമെന്ന് മുൻകൂട്ടി കണ്ട് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ 15 ടൺ ബിരിയാണിയായിരുന്നു തയാറാക്കിയത്. ഓരോ മിനിറ്റിലും രണ്ട് ബിരിയാണി എന്ന കണക്കിലായിരുന്നു റസ്റ്റാറന്റിൽ നിന്ന് ബിരിയാണി ഡെലിവറി ചെയ്തത്.
ശനിയാഴ്ച സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി 1.76ലക്ഷം പായ്ക്കറ്റ് ചിപ്സുകളും വിറ്റുപോയി. കൂടാതെ ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലുടനീളമുള്ള 12,344 ആളുകൾ സ്വിഗ്ഗി വഴി കിച്ചടിയും ഓർഡർ ചെയ്തു. 2021ലും സമാനമായ സ്ഥിതി തന്നെയായിരുന്നു