ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ഇന്ത്യ ആശങ്കയറിയിച്ചു. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തരകൊറിയയുടെ ഈ വിക്ഷേപണങ്ങൾ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങളുടെ ലംഘനമാണെന്ന് കാംബോജ് ആരോപ്പിച്ചു.
ആണവ മിസൈൽ സാങ്കേതിക വിദ്യകളുടെ വ്യാപനം ആശങ്കാജനകമാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഇത് ഭീക്ഷണിയാണെന്നും ഇന്ത്യ വിലയിരുത്തുന്നു. അതേസമയം യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വിക്ഷേപണത്തെ ശക്തമായി വിമർശിച്ചു.
ഇത്തരം പ്രകോപനപരമായ പ്രവർത്തികളിൽ നിന്ന് ഉത്തര കൊറിയ പിന്മാറണം. കൗൺസിലുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കാനും ഗുട്ടറസ് നിർദേശിച്ചു. കൂടാതെ കൊറിയൻ ഉപദ്വീപിലെ ആണവ നിരായുധീകരണം ഉറപ്പാക്കാനുള്ള അടിയന്തിര നടപടിക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.