ഡിസംബറർ 24 മുതൽ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ കോവിഡ് മാർഗ നിർദേശങ്ങൾ പ്രഖ്യാപിച്ചു. രണ്ട് ശതമാനം യാത്രക്കാരും ഇന്ത്യലിലെത്തുമ്പോൾ കോവിഡ് 19 ന്റെ റാൻഡം പരിശോധനയ്ക്ക് വിധേയരാകണം. അതേസമയം യാത്രയ്ക്കിടയിൽ കോവിഡ് ലക്ഷണങ്ങളുള്ള യാത്രക്കാരെ സ്റ്റാൻഡേർഡ് പ്രോട്ടോകോൾ പ്രകാരം ഐസൊളേറ്റ് ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിർദേശങ്ങൾ
1. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പോസ്റ്റ് – അറൈവൽ റാൻഡം ടെസ്റ്റിംഗ് ആവശ്യമില്ല. എന്നാൽ രാജ്യത്തെത്തിയതിന് ശേഷം കോവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ അവർ പരിശോധനയ്ക്ക് വിധേയമാവുകയും പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ തേടുകയും ചെയ്യണം.
2. ഫ്ലൈറ്റുകളിലും നിലവിലെ എല്ലാം പ്രവേശന സ്ഥലങ്ങളിലും മാസ്കുകൾ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം.
3. യാത്രയ്ക്കിടെ കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാരെ സ്റ്റാൻഡേർഡ് പ്രോട്ടോകോൾ വഴി ഐസൊളേറ്റ് ചെയ്യും.
4. ശാരീരിക അകലം ഉറപ്പാക്കി ഡീബോർഡിംഗ് നടത്തണം. പ്രവേശന സമയത്ത് എല്ലാ യാത്രക്കാരുടെയും തെർമൽ സ്ക്രീനിംഗ് ആരോഗ്യ ഉദ്യോഗസ്ഥർ നടത്തണം.
5. ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാരെ അതാത് എയർലൈനുകൾ തിരിച്ചറിയുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യണം. ശേഷം അവരെ വിമാനത്താവളം വിടാൻ അനുവദിക്കും
6. തെരഞ്ഞെടുത്ത യാത്രക്കാരുടെ സാമ്പിളുകൾ പോസിറ്റീവ് ആണെങ്കിൽ ജീനോമാറ്റിക് ടെസ്റ്റിംഗിനായി അയക്കുകയും ചികിൽസിക്കുകയും ചെയ്യണം.
7. എല്ലാ യാത്രക്കാരും ഇന്ത്യയിൽ എത്തിയതിനു ശേഷം സ്വയം ആരോഗ്യം നിരീക്ഷിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യണം. സഹായത്തിനായി ദേശീയ /സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറുകളുമായി ബന്ധപ്പെടാൻ സാധിക്കും.