പാകിസ്ഥാൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. തെഹ് രികെ ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയിൽ പ്രതിഷേധക്കാർ സർക്കാർ വാഹനങ്ങൾക്ക് തീയിട്ടു. പാക് എൻഫോഴ്സ്മെന്റ് സെന്റർ പ്രതിഷേധക്കാർ തകർക്കുകയും ചെയ്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി.
ഇസ്ലാമാബാദ് ഹൈ കോടതിക്ക് പുറത്ത് വച്ച് പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗമായ പാക് റെയ്ഞ്ചേഴ്സാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. അറസ്റ്റിനിടെ ഇമ്രാൻ ഖാനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചതായി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ് രികെ പറയുന്നു. എന്നാൽ പ്രധാനമന്ത്രിയായിരിക്കെ നിരവധി സമ്മാനങ്ങൾ അനധികൃതമായി സ്വീകരിക്കുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്നതടക്കം ഒട്ടേറെ കേസുകൾ ഇമ്രാൻഖാന്റെ പേരിലുണ്ട്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല.
ഈ കഴിഞ്ഞ മാർച്ചിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയെങ്കിലും വീട് യുദ്ധക്കളമായി മാറുകയായിരുന്നു. തുടർന്ന് മാർച്ച് 7 നു കോടതി അറസ്റ്റ് വാറന്റ് ഇറക്കിയെങ്കിലും ഇമ്രാൻ ഖാൻ ഹാജരായില്ല.