ഫേസ്ബുക്കിലും യൂ ട്യൂബിലും പോസ്റ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടു വർഷത്തെ നിരോധനത്തിനെ മറികടന്നാണ് ട്രംപ് ഫേസ്ബുകിൽ തിരിച്ചെത്തിയത്. ‘ഐ ആം ബാക്ക്’ എന്നാണ് ട്രംപിന്റെ പോസ്റ്റ്. ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം ട്രംപിന് ഏർപ്പെടുത്തിയ നിരോധനം നേരത്തേ ഫേസ്ബുക് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഫേസ്ബുക്കിൽ പോസ്റ്റുമായി എത്തിയത്.
2016ലെ മത്സരത്തിൽ വിജയിച്ചതിന് ശേഷം സംസാരിക്കുന്ന 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്രംപ് യൂട്യൂബിൽ പോസ്റ്റ് ചെയ്തു. ഇന്നലെയാണ് യുട്യൂബ് ട്രംപിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കുന്നുവെന്ന് അറിയിച്ചത്. അതേസമയം, വിലക്ക് നീക്കിയിട്ടും ട്വിറ്ററിൽ ട്രംപ് പോസ്റ്റുകളൊന്നും ഇതുവരെ ഇട്ടിട്ടില്ല. വോട്ടെടുപ്പ് അവസാനിക്കാൻ 18 മണിക്കൂർ ബാക്കി നിൽക്കെ ആറ് ദശലക്ഷത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രതികരിച്ചവരിൽ 54.6% പേർ ട്രംപിനെ തിരികെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു.
2021 ജനുവരി ആറിന് ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോൾ ആക്രമിച്ചതിനെത്തുടർന്ന് ട്രംപിനെ സമൂഹമാധ്യമങ്ങളിൽ നിന്ന് സ്ഥിരമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. ഡെമോക്രാറ്റ് പാർട്ടി ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാനിരിക്കുന്നതിന് ഇടയിലാണ് ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചു കയറിയത്.