മഹാരാഷ്ട്രയിലെ പൂനയിൽ കുട്ടിയുണ്ടാവാൻ യുവതിയെ മനുഷ്യാസ്ഥികൂടം പൊടിപ്പിച്ച് കഴിപ്പിച്ചു. മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു ആഭിചാരക്രിയ നടത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമാവാസി രാത്രിയിൽ യുവതിയെ ശ്മശാനത്തിൽ എത്തിച്ച് മനുഷ്യാസ്ഥികൂടത്തിന്റെ പൊടി ബലമായി കഴിപ്പിച്ചു. തുടർന്ന് കൊങ്കൺ മേഖലയിലെ അജ്ഞാത പ്രദേശത്ത് കൊണ്ടുപോയി വെള്ളച്ചാട്ടത്തിനടിയിൽ നിർത്തി മന്ത്രവാദത്തിന് നിർബന്ധിച്ചു. മന്ത്രവാദി വീഡിയോകോളിൽ എത്തിയായിരുന്നു ഈ സമയം നിർദേശം നൽകിയിരുന്നത്. മന്ത്രവാദിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
28 കാരിയായ യുവതി ബുധനാഴ്ചയാണ് സിന്‍ഹഗഡ് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ), 323, 504 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2013ലെ നരബലിയുടെയും അഘോരി ആചാരങ്ങളുടെയും ബ്ലാക്ക് മാജിക് ആക്റ്റിന്റെയും പ്രസക്തമായ വകുപ്പുകളും എഫ്ഐആറില്‍ ചേര്‍ത്തിട്ടുണ്ട്.