ഹോങ്കോംഗിൽ കുരങ്ങു പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഒക്ടോബർ അഞ്ചുമുതൽ വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ മാസം തുടക്കത്തിലാണ് ഹോങ്കോംഗിൽ കുരങ്ങുപനി കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളാണ് നിലവിൽ ഹോങ്കോംഗിൽ ഉള്ളത്. അതേസമയം വൈറസ് ബാധിച്ചവരിൽ ആരോഗ്യ പ്രവർത്തകരും ലബോറട്ടറി ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. ഏകദേശം 12,000 ആളുകൾ വാക്സിൻ സ്വീകരിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്കാക്കുന്നത്. കൃത്യമായ മുൻകരുതലുകളും സഹകരണവും ജനങ്ങളിൽ നിന്നും ഉണ്ടാവണമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.