ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉൾകൊള്ളുന്ന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അജ്മാൻ നടപ്പതായൊരുങ്ങുന്നു. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പാണ് പദ്ധതി ഒരുക്കുന്നത്. അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും പുരാതന കെട്ടിടമായ അജ്മാന് മ്യുസിയം, കവി റാഷിദ് അൽ ഖാദറിന്റെ വീട്, പുരാതന സമ്പദ് വ്യവസ്ഥ സമന്വയിപ്പിച്ചുള്ള പൈതൃക കച്ചവട കേന്ദ്രമായ സാലഹ് അങ്ങാടി, ജലാശയം തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന പൈതൃക പാതയുടെ 51 ശതമാനത്തോളം നിർമാണം പൂർത്തിയാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പുരാതന ചരിത്രം, ആധികാരിക നാഗരികത, എമിറേറ്റിന്റെ ഭൂതകാലം, പൂർവ്വിക സ്മരണകൾ, നേട്ടങ്ങൾ എന്നിവ സമന്വയിച്ച കേന്ദ്രമാണ് ഈ നഗരി.ഇവിടം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്ന കേന്ദ്രം കൂടിയാണ്. വിവിധ തരം സ്റ്റോറുകൾ, കഫേകൾ, പുരാതന വസ്തുക്കള്‍ വില്‍പ്പന കേന്ദ്രങ്ങള്‍, സുഗന്ധ ദ്രവ്യ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയും ഈ നഗരിയുടെ ആകർഷണമാണ്. കൂടാതെ പഴയ വേലി, കവി തെരുവ്, അൽ മിസാൻ ശിൽപം, പുരാതന പാതകൾ, പുരാതന മരങ്ങൾ, പാരമ്പര്യ, പുരാതന വസ്തുക്കൾ, ബോട്ടുകൾ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
1.025 കിലോമീറ്ററാണ് പാതയുടെ നീളം. കൂടാതെ താമസക്കാരെയും സന്ദർശകരെയും വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കുന്ന വിധത്തിലായിരിക്കും നിർമാണം. അതേസമയം അജ്മാൻ എമിറേറ്റിന്റെ പൈതൃകവും സാംസ്കാരിക പ്രതിച്ഛായയും ഉയർത്തിക്കാട്ടാനാണ് ഹെറിറ്റേജ് പാത്ത് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നഗരസഭ വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ക്ക് ഇത് പുതിയ അനുഭവമായിരിക്കും.