ഹിന്ദു സന്യാസിമാർ ധർമ സെൻസർ ബോർഡിന് രൂപം നൽകി. ഹിന്ദു ദൈവങ്ങളെയും സംസ്കാരത്തെയും സിനിമകളിൽ അപമാനിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്. സന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ളവരും അടങ്ങിയ പത്തംഗമാണ് ‘സെൻസർ ബോർഡിന് രൂപം നൽകിയത്. യു.പി പ്രയാഗ് രാജിൽ നടന്ന മാഘ് മേളയിൽ വചെയിരുന്നു പ്രഖ്യാപനം. ഹിന്ദു മത വിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള സീനുകൾ, ഡയലോഗുകൾ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കും. അത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് തടയുമെന്നും ബോർഡിന് നേതൃത്വം നൽകുന്ന ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി അറിയിച്ചു.
സിനിമകൾക്ക് പുറമേ ഡോക്യുമെന്ററികൾ, വെബ് സീരീസുകൾ,എന്നിവയും ധർമ സെൻസർ ബോർഡ് പരിശോധിക്കും. സനാതന ധർമത്തിനെതിരായ ഉള്ളടക്കങ്ങൾ കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്നും ധർമ സെൻസർ ബോർഡി’ന്റെ ചെയർമാനായ അവിമുക്തേശ്വരാനന്ദ് സരസ്വതി വ്യക്തമാക്കി. ബോർഡിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം മതപരവും സാംസ്കാരികവുമായ മേഖലകളിലെ മുതിർന്ന പ്രമുഖരും ബോർഡിലെ അംഗങ്ങളാണ്.
സർക്കാറിനെയും സെൻസർ ബോർഡിനെയും സഹായിക്കുകയാണ് ധർമ സെൻസർ ബോർഡിന്റെ ലക്ഷ്യം. അതേസമയം മാർഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കണ്ടാൽ സംവിധായകരെയും നിർമാതാക്കളെയും ബന്ധപ്പെട്ട് കാര്യം വിശദീകരിക്കുമെന്നും ബോർഡ് അംഗങ്ങൾ വ്യക്തമാക്കി. ഹിന്ദു വിശ്വാസത്തെ ഹനിക്കുന്ന സിനിമകൾ പുറത്തിറങ്ങിയാൽ അവ കാണരുതെന്ന് ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്യും. വിവിധ മാർഗങ്ങളിലൂടെയുള്ള മറ്റ് പ്രതിഷേധങ്ങളും നടത്തുമെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി അറിയിച്ചു.
സുപ്രീംകോടതി അഭിഭാഷകൻ പി.എം. മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മച്ചാന്ദ, സിനിമ നടി മാനസി പാണ്ഡെ, യു.പി ഫിലിം ഡെവലപ്മെന്റ് ബോർഡ് വൈസ് പ്രസിഡന്റ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദുവാരിയ, സനാതന ധർമ വിദഗ്ധരായ പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് ധർമ്മ സെൻസർ ബോർഡിലെ മറ്റ് അംഗങ്ങൾ. ഈ പത്തംഗ സമിതി ചിത്രങ്ങൾ കണ്ട ശേഷമാണ് തീരുമാനമെടുക്കുക. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താൻ’ ആണ് ധർമ സെൻസർ ബോർഡ് പരിശോധിക്കുന്ന ആദ്യ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ഷോ ബോർഡ് അംഗങ്ങൾ കണ്ട ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ