കണ്ണൂര്‍ സര്‍വകലാശാല അനധികൃത നിയമന ആരോപണത്തിൽ അസോസിയേറ്റ് പ്രഫസർ പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞ് ഹൈക്കോടതി. ലിസ്റ്റിലെ രണ്ടാം റാങ്കുകാരന് ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നടപടി. ഈ മാസം 31 വരെയാണ് ഹൈക്കോടതി സ്റ്റേ. നിയമന നടപടികൾ സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പ്രിയ വര്‍ഗീസിന്റെ നിയമനം അനധികൃതമാണെന്നും സ്വജനപക്ഷപാതപരമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമനത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല പുറത്തുവിട്ടിരുന്നു. യോഗ്യതയില്‍ പ്രിയ വര്‍ഗീസ് ഏറെ മുന്നിലാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച ജോസഫ് സ്കറിയക്ക് അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം സർവ്വകലാശാല വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുകയാണ്. ഗവർണറുടെ അധികാരം റദ്ദാക്കുന്ന നടപടികളിലേക്ക് സർക്കാർ കടക്കുകയും ചെയ്തിരുന്നു. ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കും.