ലൈംഗിക ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. വിദ്യാർത്ഥികളെ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഇത് സംബന്ധിച്ച നിർദേശങ്ങൾ ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
രണ്ട് മാസത്തിനുള്ളിൽ വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യ പദ്ധതി തയ്യാറാക്കണം. പാഠ്യക്രമം അനുസരിച്ചു തരം തിരിക്കുകയും വേണം. അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കിക്കൊണ്ട് വിദഗ്ധ സമിതിയെ ഇതിനായി നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ എറിൻസ് ലോയെ മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവില്‍ പറയുന്നു.