ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് അപകടമുണ്ടായ സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും. നിലവിൽ ഗുജറാത്തിലുള്ള പ്രധാനമന്ത്രി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ റോഡ് ഷോ റദ്ദാക്കുകയാണുണ്ടായത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 141 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുരുനന്തായി ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സർക്കാർ വകുപ്പുകളും സംയുക്തമായി ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തുകയാണ്. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഈ വിവരം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.