റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് മുത്തച്ഛന്റെ എല്ല് പൊട്ടിയപ്പോൾ ചെറുമകൻ ചെയ്ത പ്രവർത്തിക്ക് നാട്ടുകാരുടെ പ്രശംസ. ഇനി ആർക്കും ഈ അപകടം സംഭവിക്കാതിരിക്കാൻ എട്ടാം ക്ലാസുകാരനായ കുട്ടി റോഡിലെ കുഴികളടച്ച് പ്രതിഷേധിച്ചു. പുതുച്ചേരിയിലെ വില്യനൂരിന് സമീപത്തുള്ള സെന്തനാഥം എന്ന സ്ഥലത്താണ് സംഭവം.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡിലെ കുഴിയിൽ വീണ് കർഷകനായ മുത്തച്ഛന് പരിക്ക് പറ്റി ആശുപത്രിയിലായി. ഇതോടെ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടന്ന മണലും മെറ്റലും ശേഖരിച്ച് അവ സിമന്റിൽ മിക്സ് ചെയ്ത് 13കാരനായ മാസിലാമണി കുഴിയടക്കുകയായിരുന്നു. കൂടാതെ സമീപത്തെ മറ്റു കുഴികളും സമാന രീതിയിൽ ഈ എട്ടാം ക്ലാസ്സുകാരൻ നികത്തി.
മുത്തച്ഛനെ പോലെ ഇനി ഒരാൾക്കും ഇത്തരത്തിൽ അപകടമുണ്ടാവുകയോ പരിക്കേൽക്കരരുതെന്നുമാണ് മാസിലാമണിയുടെ ആഗ്രഹം. ഇതിൽ നിന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് മാസിലാമണി പറഞ്ഞു. അതേസമയം വിദ്യാർഥിക്ക് അഭിനന്ദനവുമായി മുൻ നിയമസഭാംഗമായ വയ്യാപുരി മണികണ്ഠൻ പുസ്തകവും സമ്മാനിച്ചിട്ടുണ്ട്.