മാധ്യമങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൈരളി, മീഡിയവണ്‍ ചാനലുകളോട് പുറത്ത് പോകാന്‍ ഗവർണർ ആക്രോശിച്ചു. ഇരു ചാനലുകളുടേയും റിപ്പോർട്ടർമാർ ഇറങ്ങിപോകണമെന്നും കേഡര്‍ സ്വഭാവമുള്ള ചാനലുകളോട് സംസാരിക്കാനില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം.
അതേസമയം, ഔദ്യോഗികമായ നടപടിക്രമങ്ങള്‍ക്ക് ശേഷം രാജ്ഭവന് അനുമതി നല്കിയ മാധ്യമങ്ങള്‍ മാത്രമാണ് എറണാകുളം ഗസ്റ്റ് ഹൗസിനു മുമ്പില്‍ ഗവര്‍ണറെ കാണാനെത്തിയത്. ഇത്തരത്തിൽ രാജ്ഭവന്റെ ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമങ്ങളെയാണ് പുറത്താക്കിയത്. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവിയും ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചു.