ഫിഫ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരിൽ ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടും. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.
ആള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാള്‍ സംഘടനയായ ഫിഫ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനിൽ പുറത്ത് നിന്നുള്ള കൈകടത്തല്‍ ഉണ്ടായെന്നാണ് ഫിഫ പറയുന്നത്, ഇത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞാണ് ഫെഡറേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തത് .