ലൈസൻസില്ലാതെ രോഗികളെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴയീടാക്കാനുള്ള നിയമനിർമാണവുമായി യുഎഇ. ഇതിനായി രണ്ട് കരടുകൾക്ക് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. ലൈസൻസില്ലാതെ ചികിത്സിച്ചാൽ തടവോ 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കണം.
വ്യാജ രേഖകൾ ഹാജരാക്കി ചികിത്സിക്കുന്നവർക്കും ഇതേ ശിക്ഷയായിരിക്കും. നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽ ചെയ്യും.