ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. വാദി അൽ ദവാസിർ ഗവർണറേറ്റിലാണ് സംഭവം. കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് ഉത്തരവിടുകയായിരുന്നു. വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സെന്റർ പരാതി നൽകിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക കേന്ദ്രം അറിയിച്ചു.
ഇത്തരം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിനായി കൈമാറ്റം ചെയ്യാനും നടപടി സ്വീകരിക്കാനും കോടതിയെ സമീപിക്കാനും നിയമത്തിൽ വ്യവസ്ഥകളുണ്ട്. കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.