സ്വർണത്തിന്റേയും വജ്രാഭരണങ്ങളുടേയും പ്രദർശനത്തിന് കുവൈത്തിൽ തുടക്കമായി. 200ൽ പരം കമ്പനികളുടെ പങ്കാളിത്തത്താൽ സമ്പന്നമായ മേള മിഷ്റിഫ് ഫെയർ ഗ്രൗണ്ടിലാണ് നടക്കുന്നത്. 18-ാമത് അന്താരാഷ്ട്ര മേളയിൽ ആഗോള വ്യാപാരികളും സംരംഭകരും പങ്കെടുക്കും.
ആറ് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡുകളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് കുവൈത്ത് ഇന്റർനാഷണൽ ഫെയർ കമ്പനിയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ബസ്മ അൽ ദുഹൈം അറിയിച്ചു.
മേളയിൽ പങ്കെടുക്കുന്നവർക്ക് സ്വർണ്ണ, വജ്രാഭരണങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും അവസരമുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വൈദഗ്ധ്യം വിപണിയിൽ ചലനങ്ങളുണ്ടാക്കാനുള്ള സാധ്യതയാണ് ഇതുവഴി വ്യാപാരികൾക്കും സംരംഭകർക്കും കൈവന്നിരിക്കുന്നത്.