ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ കെപിസിസി സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. എംഎൽഎയുടെ നൽകിയ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ജനപ്രതിനിധി പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഉടൻ നിരപരാധിത്വം തെളിയിക്കുമെന്നും എംഎൽഎ പ്രതികരിച്ചു.
എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന തിരുവനന്തപുരത്തെ സ്കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനി പരാതിയിലാണ് നടപടി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തതായും യുവതി മൊഴി നൽകിയിരുന്നു. ബലാത്സംഗത്തിനും, തട്ടിക്കൊണ്ട് പോകലിനും പുറമെ വധശ്രമം ഉൾപ്പടെ കുറ്റങ്ങൾ കൂടി ചുമത്തിയാണ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്.