തുർക്കി- സിറിയ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ട പത്തുപേരെ വിദഗ്ധ ചികിത്സക്കായി യു.എ.ഇയിലെത്തിച്ചു. ആരോഗ്യ സംഘത്തെയടക്കം പ്രത്യേക വിമാനത്തിൽ അബുദാബിയിൽ എത്തിച്ചു. ഇതിനായി സിറിയൻ ആരോഗ്യ മന്ത്രാലയവും എമിറേറ്റ്സ് ക്രസന്റും നേത്യത്വം നൽകി.
അതേസമയം ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞെന്നാണ് റിപ്പോർട്ട്. 44,000 ൽ അധികം ആളുകൾ മരിച്ചുവെന്ന് തുർക്കി അധിക്യതർ വ്യക്തമാര്രി. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 44,218 ആയി ഉയർന്നതായി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയാണ് അറിയിച്ചത്. സിറിയയിലെ മരണസംഖ്യ 5,914 ആയും ഉയർന്നു
ശൈഖ ഫാത്തിമയുടെ നിർദേശപ്രകാരം യുഎഇ സർക്കാരിൻ്റെ മാനുഷിക വിഭാഗമായ എമിറേറ്റ്സ് ക്രസൻ്റാണ് സിറിയൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ പങ്കാളിത്തത്തോടെ ദൗത്യം നടത്തിയത്. തുർക്കി-സിറിയ ഭൂകമ്പത്തിൽ മാരകമായ പരിക്കേറ്റവരിൽ ചിലർക്ക് ചികിത്സ ഒരുക്കണമെന്ന് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ നേരത്തെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ ചികിൽസാ ചെലവുകളും മറ്റും ശൈഖ ഫാത്തിമ ഏറ്റെടുത്തിരുന്നു.