പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളെ മർദിച്ചതിന് പ്രവാസിക്ക് തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചു. 35 കാരനായ സെക്യൂരിറ്റി ഗാർഡിനാണ് ജയിൽശിക്ഷ വിധിച്ചത്.
ദുബായ് പോലീസ് പട്രോളിംഗിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ പ്രതിയുടെ ഇടതു ചെവിയിൽ അടിച്ചത്. ചെവിയിൽ ചോരവാർന്ന് താഴെ വീണ പ്രതിക്ക് മൂന്ന് മാസത്തോളംചികിത്സയിൽ കഴിയേണ്ടിവന്നു.
പോലീസ് വരുന്നത് കണ്ട് ഓടിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ വഴി തടഞ്ഞ് മർദിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. മോഷണക്കേസിൽ പിന്തുടരുന്ന ആളാണ് പ്രതിയെന്ന് ദുബായി പോലിസും പറഞ്ഞു.