കയ്യിലൊരു മോപ്പും ചുണ്ടിൽ നിറയെ സംഗീതവുമായി ഒരു ചെറുപ്പക്കാരൻ ഇവിടെ ദുബായിലുണ്ട്. റെസ്റ്റോറന്റിലെ ക്ലീനിംങ് ജീവനക്കാരനായ കിബിരിഗെ അത്തനേഷ്യസ് കലുലെ ലോകമറിയുന്ന റാപ്പറാവാനുള്ള തയ്യാറെടുപ്പിയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ താനാ എന്നാണ് ഈ റാപ്പറെ സ്നേഹപൂർവ്വം വിളിക്കുന്നത്.
ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടുന്ന ആളുകളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചുമെല്ലാമാണ് താനെ എഴുതി പാടുന്നത്. സ്നേഹത്തെയും മതവിശ്വാസത്തെയും കുറിച്ചുള്ള എഴുത്താണ് താനെക്ക് കൂടുതൽ ഇഷ്ടം. താൻ ഒരു ക്ലീനർ ആയി ജീവിതം പാഴാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലോകമറിയുന്ന മികച്ച റാപ്പറാകുമെന്നും താന പറഞ്ഞു. സ്നേഹമാണ് ലോകത്തെ സമാധാനപരമായി മുന്നോട്ട് നയിക്കുന്നതെന്നും താൻ പൂർണ്ണമായും വിശ്വസിക്കുന്നത് ദൈവത്തിലാണെന്നും താന കൂട്ടിച്ചേർത്തു.
ഏത് കഥ കിട്ടിയാലും അത് ഒരു റാപ്പായി അവതരിപ്പിക്കാനാവുമെന്ന ആത്മവിശ്വാസം താനെക്കുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹം തിട്ടപ്പെടുത്തിയത് പതിനഞ്ചോളം ഗാനങ്ങളാണ്.
ഉഗാണ്ടയിലെ കമ്പാലയിലെ റാപ്പറും ബിസിനസ്മാനും കൂടിയായിരുന്നു താനെ. കോവിഡ് മഹാമാരിയിൽ ബിസിനസ് തകർന്നപ്പോൾ ജോലിക്കായി ദുബായിൽ എത്തിയതാണ് താന. വിവാഹിതനായ തനെ രണ്ട് കുട്ടികളുടെ പിതാവും കൂടിയാണ്.