കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവിസുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. നിയമം ലംഘിച്ച് സർവിസ് നടത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വാകാര്യവാഹനങ്ങളില്‍ ടാക്സി സര്‍വ്വീസുകൾ അനുവദിക്കില്ലെന്നും വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി.
നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. നിയമ ലംഘകര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ശക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിൽ പ്രവർത്തിക്കാൻ അധികാരമുള്ള ടാക്സികൾ ഓടിക്കുന്നത് പരിശീലനം ലഭിച്ച ഡ്രൈവർമാരാണ്. നിയമലംഘകരെ യാത്രക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അനധികൃത സര്‍വ്വീസുകൾ നടത്തിയ 20 പേര് പൊലീസിന്റെ പിടിയിലായിരുന്നു.