ഐ എഫ് എഫ് കെ യുടെ സമാപന സമ്മേളന വേദിയിൽ കൂവി പ്രതിഷേധിച്ചവരെ സംവിധായകനും അക്കാദമി ചെയർമാനുമായ രഞ്ജിത്ത് നായ്ക്കളോട് താരതമ്യം ചെയ്തു സംസാരിച്ചു. കൂവി വിളിയെന്ന് പറഞ്ഞ് അതിനെ വലുതാക്കരുത്. ആരോ എന്തോ ബഹളമുണ്ടാക്കുകയും അത് കാണാൻ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. അതേസമയം ഒരു വീഴ്ചയും നടത്തിപ്പിലില്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്ന് രഞ്ജിത്ത് വെളിപ്പെടുത്തി.
വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കിയിട്ടുണ്ട്. കോഴിക്കോടാണ് വീട്. വയനാട്ടിലും ഒരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്. ആ നായ്ക്കൾ എന്നെ കണ്ടാൽ കുരയ്ക്കുകയും ചെയ്യും. ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കൾ ഓർക്കാറില്ല, അവർക്ക് അറിയുകയുമില്ല. പരിചയമില്ലാത്തതിന്റെ പേരിൽ കുരയ്ക്കാറുണ്ട്. അതുകൊണ്ട് മാത്രം ആ നായയെ തല്ലിപുറത്താക്കാൻ പറ്റില്ലല്ലോ.
ചലചിത്രമേളയുടെ ഏറ്റവും വലിയ ലക്ഷ്യം നല്ല സിനിമ കൊണ്ടുവരിക എന്നുള്ളതാണ്. സംഘാടകർക്ക് അതിന് സാധിച്ചിട്ടുമുണ്ട്. ബേല താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകാൻ സാധിച്ചു. വലിയ നേട്ടമായാണ് അതിനെ കാണുന്നത്. സംവിധായകനെന്ന നിലയിൽ രഞ്ജിത്തിന്റെ കാര്യത്തിൽ മോശം സിനിമയും നല്ല സിനിമയും ഉണ്ടായിട്ടുണ്ട്. രണ്ടും രണ്ട് രീതിയിൽ തന്നെയാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. ഇനിയും നല്ല സിനിമ ചെയ്താൽ സ്വീകരിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞു.