ലോകകപ്പിന് മുന്നോടിയായി ഖത്തറിലേക്ക് രണ്ട് ഭീമന് ചൈനീസ് പാണ്ടകളെത്തി. ചൈനയിലെ സിങ്ചുവാൻ പ്രവിശ്യയില്‍ നിന്നാണ് പാണ്ടകളെ ദോഹ അല്‍ഖോര്‍ പാര്‍ക്കിലേയ്ക്ക് എത്തിച്ചത്. ലോകകപ്പിനായി ചൈനീസ് ജനത നല്കുന്ന സമ്മാനമാണ് പാണ്ടകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നുവെന്ന സന്ദേശവും ഇതിലുണ്ട്.
Giant panda "Si Hai" and "Jing Jing" arrived in Doha by chartered flight today, beginning their life in Qatar for the following 15 years. Have a great time there! ☀️☀️ #PandainQatar pic.twitter.com/2v71QlDHtW
— Hua Chunying 华春莹 (@SpokespersonCHN) October 19, 2022
മധ്യപൂര്‍വദേശത്ത് ആദ്യമായെത്തിയ പാണ്ടകളെ ഖത്തറിലെ ചൈനീസ് സ്ഥാനപതി സോഹു ജിയാന്‍, നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൗരി എന്നിവർ സ്വീകരിച്ചു. പാണ്ടകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ താപനിലയും പരിസ്ഥിതിയും ഉറപ്പാക്കാൻ പാണ്ട ഹൗസ് നിര്‍മിച്ചിട്ടുണ്ട്.
സുഹെയ്ല്‍, തുറായ എന്നീ നക്ഷത്രങ്ങളുടെ പേരുകളാണ് പാണ്ടകള്‍ക്ക് നല്‍കിയിരിക്കുന്നത്.
1,20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്താണ് പാണ്ടകള്‍ ജീവിക്കുക.
ദോഹയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് അല്‍ ഖോര്‍ പാര്‍ക്ക്. ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി കാണികള്‍ക്കു വേണ്ടി പാർക്ക് തുറക്കുമെന്നാണ് സൂചന. ചൈനയില്‍ നിന്നെത്തിച്ച പാണ്ടകളെ ഖത്തര്‍ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്ക് വകുപ്പ് വിഭാഗമാണ് ഏറ്റുവാങ്ങിയത്. ഇവയെ പരിചരിക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമുണ്ട്.