ദില്ലി: മുടങ്ങി കിടക്കുന്ന സെൻസസ് പൂർത്തിയാക്കി മണ്ഡലപുനർനിർണ്ണയും കഴിഞ്ഞ ശേഷമേ രാജ്യത്ത് വനിതാ സംവരണം നടപ്പിലാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ സംവരണബില്ലിൻ്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ സെൻസസ് നടപടികൾ പൂർത്തിയാക്കും. ജനസംഖ്യ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചു കഴിഞ്ഞാൽ മണ്ഡല പുനർനിർണയ നടപടികൾക്ക് തുടക്കമാവും. ഇതിനു ശേഷം വനിതാസംവരണംനടപടികൾക്ക് തുടക്കമാവും. 2029-ഓടെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭകളിലും സംവരണം നടപ്പിലാവും.
വനിതാശാക്തീകരണം സംബന്ധിച്ച് മറ്റു പാർട്ടികൾക്കുള്ള നിലപാടല്ല ബിജെപിക്കുള്ളത്, അതൊരു രാഷ്ട്രീയ പ്രശ്നമായിട്ടല്ല പാർട്ടി കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യഅജൻഡയിലൊന്നാണിത്.