ഓസ്ട്രേലിയയിലെ തെക്ക് – കിഴക്കൻ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മെൽബണിലെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിക്ടോറിയ സംസ്ഥാനത്തിന്റെ വലിയ ഭാഗങ്ങൾ, തെക്കൻ ന്യൂ സൗത്ത് വെയിൽസ്, ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ വടക്കൻ പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളെ വെള്ളപ്പൊക്കം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്ന അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓസ്ട്രേലിയയിലെ നദീതട സംവിധാനങ്ങൾ വലിയ വെള്ളപ്പൊക്ക ഭീക്ഷണി നേരിടുമെന്ന് വിക്ടോറിയ എമർജൻസി സർവീസ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ടിം വൈബുഷ് വ്യക്തമാക്കി. മെൽബണിന്റെ പടിഞ്ഞാറ് ഭാഗത്തെ മാരിബിർനോങ്ങ്, വടക്ക് ഗൗൾബേൺ എന്നിവയുൾപ്പെടെയുള്ള വിക്ടോറിയയിലെ പല നദികളും വലിയ വെള്ളപ്പൊക്ക ഭീക്ഷണിയിലാണുള്ളത്. രാത്രികാലങ്ങളിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തിയാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
ഷെപ്പാർട്ടണിലെ അപ്സ്ട്രീമിൽ വെള്ളപ്പൊക്കം ചൊവ്വാഴ്ചയോടെ 1974 ലെ കൊടുമുടിയെ മറികടക്കുമെന്നും 4,000-ലധികം വസ്തുവകകൾക്ക് ഭീഷണിയാകുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം വസ്തുവകകളുടെ നാശം, റോഡ്, പൊതു അടിസ്ഥാന സൗകര്യങ്ങൾ, ജലത്തിന്റെ അളവ് എന്നിവയുടെ കാര്യത്തിൽ ഇത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് വിക്ടോറിയൻ പ്രധാനമന്ത്രി ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. പ്രളയബാധിതരായ താമസക്കാർക്ക് അഭയം നൽകുന്നതിനായി ഓസ്ട്രേലിയ ഐസൊലേഷൻ നിയമങ്ങൾ ഒഴിവാക്കിയിരുന്നു. അതേസമയം പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ ഫെഡറൽ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.
This is the view of the Murrumbidgee River in Wagga Wagga, NSW. There is minor impact on the township, however a local road remains closed to traffic. Major flooding continues to impact Victoria and NSW. #NSWFloods pic.twitter.com/XzKyg2DqNu
— Daniel Shaw (@DanielShawAU) October 14, 2022