ഇതിഹാസ താരം സച്ചിന് ടെൻഡുൽക്കറെ ക്രിക്കറ്റിന്റെ ദൈവമെന്നാണ് വിശേഷിപ്പിക്കാറ്. അച്ഛന്റെ അതേ പാത പിന്തുടർന്ന് മകന് അര്ജുന് ടെൻഡുൽക്കറും ക്രിക്കറ്റിന്റെ വഴി തന്നെ തിരഞ്ഞെടുത്തു. എന്നാൽ ക്രിക്കറ്റിൽ വന്നതുമുതൽ വലിയ വിമർശങ്ങനങ്ങളാണ് അർജുന് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ വിമർശകർക്ക് മറുപടിയെന്നോണം സച്ചിനെ പോലെ രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയിരിക്കുകാണ് മകൻ അർജുൻ ടെൻഡുൽക്കര്‍. ഗോവയ്ക്കു വേണ്ടി കളിക്കവെയാണ് അര്ജുന് ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടിയത്.
രഞ്ജി ട്രോഫി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അര്ജുന് ടെൻഡുൽക്കര്‍ രാജസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് കഴിവ് തെളിയിച്ചിരിക്കുന്നത്. ഏഴാം നമ്പർ ജേഴ്സിയിൽ രാജസ്ഥാനെതിരെ ബാറ്റ് ചെയ്യാൻ ലഭിച്ച അവസരം അർജുൻ നന്നായി വേണ്ട വിധം കൈകാര്യം ചെയ്തു. 207 പന്തിൽ 120 റൺസാണ് താരം നേടിയത്. 16 ബൗണ്ടറികളും രണ്ട് സിക്സുമാണ് അർജുന്റെ ഇന്നിംഗ്സ്. അതേസമയം ഗോവ രണ്ടാംദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 494 റൺസാണ് എടുത്തത്.
15ാം വയസ്സില്‍ അരങ്ങേറ്റ രഞ്ജി മല്സത്തില് തന്നെ സച്ചിന് ടെൻഡുൽക്കര്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 1988 ല്‍ മുംബൈയ്ക്കു വേണ്ടി കളിക്കവെയായിരുന്നു അത്. നേരത്തെ അരങ്ങേറ്റ രഞ്ജി മത്സരത്തിൽ 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 23ാം വയസ്സില്‍ അര്‍ജുനും ഇതാവര്‍ത്തിച്ചിരിക്കുന്നത്.