അവസാന നിമിഷം വരെ ആവേശം നിറഞ്ഞ കലാശപോരാട്ടത്തിൽ ലോകകപ്പ് ഉയർത്തി മെസ്സിയുടെ അർജന്റീന. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്റീനയുടെ മൂന്നാം കിരീട നേട്ടം. അവസാന കളിയിൽ മൂന്ന് ഗോളുകൾ നേടി കിരീടവും ചൂടിയാണ് മെസ്സിയുടെ പടിയിറക്കം.
കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എന്നാൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക് സ്വന്തം ആണ്.
23-ാം മിനുറ്റില്‍ മെസ്സിയുടെ ഗോളിൽ അര്‍ജന്റീന മുന്നിലെത്തി. തുടർന്ന് ഡി മരിയയുടെ ഗോളും ആയപ്പോൾ ആദ്യ 60 മിനിറ്റിൽ അർജന്റീന ബഹുദൂരം മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു കണ്ടത്. അടിക്ക് തിരിച്ചടി എന്ന രീതിയിൽ തുടരെ ഗോളുകൾ പിറന്നു. എക്സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്റീനയ്ക്ക് 2-1ന്റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്റെ ഷോട്ട് അര്‍ജന്റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.