തിരുവന്തപുരം: കടലിൽ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവർക്ക് ഇൻഷുറൻസ് ലഭ്യമാക്കണമെന്ന് ആന്റണി രാജു നിയമസഭയിൽ ആവശ്യപ്പെട്ടു. ഹൃദയാഘാതം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും.
പക്ഷേ ഇത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകാറില്ല. യുഡിഎഫ് സർക്കാരാണ് അദാനിയുമായി കരാർ ഒപ്പിട്ടത്.
യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയ ആന്റണി രാജു എന്നാൽ യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത് മുതലപ്പൊഴിയിലെ അപകടങ്ങൾ വെച്ചുളള മുതലെടുപ്പാണെന്നും പറഞ്ഞു.