യുഎഇയിൽ 41 വർഷത്തെ മികച്ച ഭരണ നേട്ടവുമായി യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി. ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഭരണാധികാരികളുടെ പട്ടികയിൽ മുൻപന്തിയിൽ സ്ഥാനമുള്ള വ്യക്തിയാണ് നുഐമി.
യു എ ഇ യിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാനെ വികസനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1928 മുതൽ അജ്മാൻ ഭരിച്ചിരുന്നത് നുഐമിയുടെ പിതാവായ ഷെയ്ക്ക് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയാണ്. പിതാവിന്റെ പാത പിന്തുടർന്ന് 1981 സെപ്റ്റംബർ ആറിനാണ് ഷെയ്ക്ക് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി അജ്മാനിന്റെ ഭരണാധികാരിയായി ചുമതലയേറ്റത്. 1960 ൽ ഷെയ്ക്ക് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അജ്മാന്റെ കിരീടാവകാശിയായി ഭരണത്തിൽ വന്നു.
രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടി കൂടിയാലോചനകൾ നടത്തുന്നതിന് അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി നുഐമി അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ സ്ഥാപിക്കുകയും ഷെയ്ക്ക് അമ്മാർ ബിൻ റാഷിദ് അൽ നുഐമിയെ ചെയർമാനായും ഷെയ്ക്ക് അഹമ്മദ് ബിൻ അൽ നുഐമിയെ വൈസ് ചെയർമാനായും നിയമിച്ചു. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മേഖലകൾക്കും പ്രാധാന്യം നൽകികൊണ്ട് പുതിയ സ്കൂളുകളും സർവകലാശാലകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. നിക്ഷേപം, ആരോഗ്യം, വിനോദം എന്നീ മേഖലകളിലും അജ്മാനെ ഉയരങ്ങളിലെത്തിക്കുന്നതിൽ നുഐമി വലിയ പങ്കുവഹിച്ചിട്ടുണ്ട്.