ഇറാനിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരനെ ഒമാന്റെ ഇടപെടലിനെ തുടർന്ന് തെഹ്റാൻ മോഹിപ്പിച്ചു. അമേരിക്കയുടെ അഭ്യർത്ഥന മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നിർദേശം നൽകിയത്. ഇറാൻ പൗരത്വമുള്ള മുഹമ്മദ് ബഖർ നമാസിയെ തെഹ്റാനിൽ നിന്ന് മസ്ക്കത്തിലേക്കെത്തിച്ചു. ശേഷം യു എസിലേക്ക് മാറ്റി.
2015 ഒക്ടോബറിലാണ് അമേരിക്കൻ – ഇറാൻ വ്യവസായിയായ മകൻ സിയാമിക്കിന്റെ മോചനത്തിനായി നമാസി ഇറാനിലേക്ക് പോയത്. എന്നാൽ ചാരവൃത്തിയും മറ്റ് കേസുകളും ചുമത്തി ഇരുവരെയും പത്തുവർഷത്തേക്ക് ജയിലിലടയ്ക്കുകയായിരുന്നു. 2016 ഫെബ്രുവരിയിൽ ആണ് നമാസി ജയിലിലാവുന്നത്. സുരക്ഷിതമായി തിരിച്ചെത്താൻ സഹായിച്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് നമാസി നന്ദി പറഞ്ഞു.