കന്യാസ്ത്രീ ആയാലും നടിയായാലും ബുദ്ധിയും വിവേകവും വേണമെന്ന് മലയാള സിനിമാ താരം അലൻസിയർ. സിനിമാക്കാർ മാത്രമാണോ പീഡിപ്പിക്കുന്നതെന്നും അലൻസിയർ ചോദിക്കുന്നു. എഡിറ്റോറിയലിന്റെ എംഡിയും ചീഫ് എഡിറ്ററുമായ അരുൺ രാഘവനുമായി അലൻസിയർ നടത്തിയ അഭിമുഖത്തിലാണ് ഈ പ്രസ്താവന.
ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ അത് ബലാത്സംഗമാണെന്ന് തിരിച്ചറിയാൻ സ്ത്രീകൾക്ക് കഴിവില്ലേ. പന്ത്രണ്ട് തവണ ബലാത്സംഗം ചെയ്യുമ്പോൾ നിങ്ങളുടെ ബുദ്ധിയും വിവേകവും എവിടെപ്പോയി. പതിമൂന്നാം തവണയാണോ ഇത് വിളിച്ച് പറയേണ്ടതെന്നും അലൻസിയർ ചോദിക്കുന്നു. സിനിമാ മേഖലയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ബലാത്സംഗം ചെയ്തുവെന്നും പീഡിപ്പിച്ചുവെന്ന് പറഞ്ഞും വരുന്നവരുണ്ട്. ഒരുപാട് ബിഷപ്പ് മാരുടേയും കന്യാസ്ത്രീകളുടേയും കഥകൾ കേട്ടിട്ടുണ്ടെന്നും അലൻസിയർ പറയുന്നു. അതുകൊണ്ട് സിനിമാക്കാർ മാത്രമാണ് പീഡിപ്പിക്കുന്നതെന്ന് പറയേണ്ടതുണ്ടോയെന്നും ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ കാപട്യമാണെന്നും അലൻസിയർ വ്യക്തമാക്കുന്നു.
മലയാള സിനിമയിൽ തിലകന്റെ വിടവ് നികത്തുന്നത് അലൻസിയറാണോ എന്ന ചോദ്യത്തിന് താൻ ആർക്കും പകരക്കാരാനാകാൻ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഒരാളും മറ്റൊരാൾക്ക് പകരമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും തിലകൻ ചേട്ടനോളം വ്യാപ്തി തനിക്കില്ലെന്നും അദ്ദേഹം പറയുന്നു. സിനിമ തീരുന്നതിന് മുൻപേ റിവ്യൂ നടത്തുന്നത് അസംബന്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു