യാത്രകൾ അനുഭൂതി ഭാസുരമാകുന്നത് പലപ്പോഴും ഒരു തേടലാവുമ്പോഴാണ്. പലവിധ മനുഷ്യരേയും സാഹചര്യങ്ങളേയും മനസിലാക്കുകയും അറിയുകയും ചെയ്യുമ്പോഴാണ് യാത്രകൾ സമ്പന്നമാവുന്നത്. പലതരം ഇഷ്ടങ്ങളും ശീലങ്ങളും കൊണ്ട് യാത്ര ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ചിലരുടെ വിചിത്രമായ ശീലങ്ങള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതായിരിക്കും.
ഇത്തരത്തിൽ വിചിത്രമായ ശീലവുമായി യാത്ര ചെയ്യുന്നയാളാണ് ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള മാര്‍ക്ക് ദാബസ്. ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഇഷ്ട വിനോദം. ഇതുവരെ 700ല്‍പരം ശവകുടീരങ്ങള്‍ 49 കാരനായ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതില്‍ 100 എണ്ണം ഇംഗ്ലണ്ടിലുള്ളതാണ്.
ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് അവിടുത്തെ ചരിത്ര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട് മാര്‍ക്ക് ദബാസ്. ഈ യാത്രകള്‍ക്കായി മാത്രം ഏകദേശം ഒന്നരക്കോടിയിലധികം രൂപയാണ് ഇദ്ദേഹം ചെലവാക്കിയിട്ടുള്ളത്.
വാഷിംഗ്ടണ്‍ ഡിസിയിലെ ജോണ്‍ എഫ് കെന്നഡിയുടെയും വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ബ്രൂസ് ലീയുടെയും, ചൈനയിലെ ബീജിംഗിലുള്ള ചെയര്മാന് മാവോയുടെയും ലോസ് ഏഞ്ചല്‍സിലെ മെര്ലിന് മണ്റോയുടെയും ശവകുടീരങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുള്ളവയില്‍ പ്രധാനമാണ്. ഈ ഹോബി ഉപേക്ഷിക്കില്ലെന്നും ഇതാണ് തന്റെ സന്തോഷമെന്നും ദബാസ് പറയുന്നു. സ്റ്റാലിനടക്കമുള്ള നിരവധി പ്രമുഖരുടെ ശവകുടീരങ്ങൾ തനിക്കിനിയും കണ്ടുതീര്‍ക്കാനുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടെ തനിക്ക് ധാരാളം അപകടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും ദബാസ് പറഞ്ഞു.