ഖത്തര്‍ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോയെ കീഴടക്കി ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി. 2-1നാണ് ക്രൊയേഷ്യയുടെ ജയം. ജോസ്കോ ഗ്വാര്‍ഡിയോള്‍(7), മിസ്ലാവ് ഒറിസിച്ച് (42) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി സ്കോര്‍ ചെയ്തത്.
ക്രൊയേഷ്യയുടെ ആദ്യ ഗോളിന് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ അറ്റ്ലസ് ലയണ്‍സ് മറുപടി നല്‍കിയിരുന്നു. അഷ്റഫ് ദരിയാണ് ഒമ്പതാം മിനിറ്റില്‍ മൊറൊക്കോയുടെ ഏക ഗോള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനവുമായാണ് മൊറോക്കോ മടങ്ങുന്നത്.
ഫിഫ ലോകകപ്പിൽ നിന്നും മൂന്നാം സ്ഥാനക്കാരായി ലൂക്ക മോഡ്രിച്ചും സംഘവും അഭിമാനത്തോടെയാണ് മടങ്ങുന്നത്. അതോടൊപ്പംചരിത്രമെഴുതിയാണ് മൊറോക്കോയും മടങ്ങുന്നത്.