ഭൗതികശാസ്ത്ര മേഖലയിലും കാലാവസ്ഥാ മേഖലയിലും നിർണ്ണായക സംഭാവനകൾ നൽകിയ മലയാളി അന്ന മാണിയുടെ 140 ആം ജന്മവാർഷിക ദിനത്തിൽ ആദരവുമായി ഗൂഗിൾ. ഡൂഡിൽ ആർട്ടിലൂടെയാണ് ഗൂഗിൾ ആദരമർപ്പിച്ചത്. ‘ഇന്ത്യയുടെ കാലാവസ്ഥാ വനിത’ എന്നാണ് അന്ന മാണി അറിയപ്പെടുന്നത്.
1918 ൽ കേരളത്തിലെ ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലെ ഏഴാമത്തെ സന്തതിയായാണ് അന്ന മാണിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1939 ൽ ചെന്നൈയിലെ പി പച്ചയ്യപാസ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും 1945 ൽ ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ അന്ന മാണി പുണയിലെ ഇന്ത്യൻ കാലാവസ്ഥാവകുപ്പിൽ ജോലിക്കുകയറി. കാലാവസ്ഥാ ഉപകരണങ്ങൾ ക്രമീകരിക്കുക എന്നതായിരുന്നു ചുമതല.
മാണിക്യം, വജ്രം തുടങ്ങിയവയുടെ ഒപ്ടികൾ ഗുണങ്ങളെപ്പറ്റി ഗവേഷണം നടത്തിയിരുന്ന ഭൗതികശാസ്ത്രജ്ഞനും പ്രൊഫസറുമായിരുന്ന സി വി രാമന്റെ കീഴിലും അന്ന മാണി പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടനയിൽ പ്രധാന പദവികൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയി വിരമിച്ചു.
ശാസ്ത്ര രംഗത്ത് അന്ന മാണി നൽകിയ സംഭാവനകൾക്ക് ഐ എൻ എസ് ഐ കെ ആർ രാമനാഥൻ മെഡലും അന്ന മാണി നേടിയിട്ടുണ്ട്. 2001 ഓഗസ്റ്റ് 16 നാണ് അന്ന മാണി അന്തരിച്ചത്.