തിരുവനന്തപുരം: ഭൂമി വിൽപനയിൽ കൃത്യമായ കരാറോടെയാണ് ഏർപ്പെട്ടതെന്നും അഡ്വാൻസ് പണം നൽകിയ ശേഷം കരാറുകാരൻ മതിൽ കെട്ടിയിരുന്നുവെന്നും ഡിജിപി പറഞ്ഞു.
എന്നാൽ ഇതിനുശേഷം ബാക്കി പണം നൽകാതെ ഇയാൾ അഡ്വാൻസ് പണം തിരികെ ചോദിച്ചെന്ന് ഡിജിപി ആരോപിക്കുന്നു. ഡിജിപിയുടെ ഭാര്യയുടെ പേരിലുളള സ്ഥലമാണിത്.ഡി.ജി.പിയുടേയും ഭാര്യയുടേയും പക്കലുള്ള 10.8 സെന്റ് ഭൂമി വഴുതക്കാട് സ്വദേശിക്ക് വിൽക്കാൻ കരാർ ഉണ്ടാക്കിയിരുന്നു. 74 ലക്ഷം രൂപയുടെ ഭൂമിയാണ് വിൽക്കാൻ തീരമാനിച്ചത്. ഇതിൽ 30 ലക്ഷം ഡി.ജി.പി. മുൻകൂറായി വാങ്ങി. എന്നാൽ, ഈ വസ്തു ബാങ്കിൽ പണയത്തിലാണെന്ന കാര്യം പരിശോധനയിൽ വ്യക്തമായി.26 ലക്ഷത്തിന്റെ ബാധ്യത വസ്തുവിനുമേൽ ബാങ്കിൽ ഈട് ഉണ്ടെന്ന് വസ്തു വാങ്ങാൻ തയ്യാറായ വ്യക്തി മനസിലാക്കുകയും തുടർന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഭൂമിയിടപാടിൽ ഒരു പിന്മാറലും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഉറച്ച് നിൽക്കുകയാണ് ഡിജിപി.