ലോകം നിശ്ചലമായ മഹാമാരിയുടെ കാലത്തെ അതിജീവനകഥയുമായി ‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി പ്രദർശനത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ കോവിഡ് വാക്സിനേഷന് പദ്ധതിയെ ആസ്പദമാക്കി തയ്യാറാക്കിയ ‘ദി വയല്‍: ഇന്ത്യാസ് വാക്സിന് സ്റ്റോറി’ എന്ന ഡോക്യുമെന്ററി ഹിസ്റ്ററി ടിവി 18 നിലൂടെ സംപ്രേക്ഷണം ചെയ്യും. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കായിരിക്കും സംപ്രേഷണം.ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതികളിലൊന്നായിരുന്നു ഇന്ത്യ നടപ്പാക്കിയത്.
60 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ബോളിവുഡ് താരം മനോജ് ബാജ്പേയിയാണ് അവതാരകനായി എത്തുക. കോവിഡ് കാലത്തെ വാക്സിൻ ഉദ്പാപാദനവും വിതരണവും കയറ്റുമതിയുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആയ അഡാര്‍ പൂനവാല, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്, ഐസിഎംആർ ശാസ്ത്രജ്ഞന് ഡോ. സുമിത് അഗര്‍വാൾ എന്നിവരും ഡോക്യുമെന്ററിയിലുണ്ട്.
കോവിഡ് കാലത്ത് ജീവന് പണയം വെച്ച് ജോലി ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരം കൂടിയാണ് ഈ ഡോക്യുമെന്ററിയെന്ന് അവതാരകനായ മനോജ് ബാജ്പേയ് പറഞ്ഞു. ഇന്ന് ഓരോരുത്തരും ധൈര്യപൂര്‍വം വീടിന് പുറത്തിറങ്ങാൻ കാരണമായ യഥാർത്ഥ താരങ്ങൾ ആരോഗ്യപ്രവര്‍ത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്യുമെന്ററിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു