സൗത്ത് കൊറിയിയിൽ 1000ത്തോളം നായകളെ പട്ടിണിക്കിട്ട് കൊന്ന അറുപതുകാരൻ അറസ്സിൽ. രാജ്യത്തെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലാണ് അപൂർവ്വ സംഭവം. പ്രദേശവാസിയായ ഒരാൾ വളർത്തു നായയെ കാണാതായതിനെ തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ അന്വേഷണമാണ് ഈ ക്രൂരത പുറത്ത് വരാനുണ്ടായ കാരണം. സൗത്ത് കൊറിയയിൽ മൃഗങ്ങളോടുള്ള ക്രൂരത ഇപ്പോൾ വർധിച്ചു വരികയാണ്. 2010 ൽ 69 കേസുകൾ ഉണ്ടായിരുന്നു. 2019 ൽ 914 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യൽ ആംരഭിച്ചു. പൊതു സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ പിടിച്ചുകൊണ്ടുവന്ന് ഇയാൾ സ്വന്തം വീട്ടിൽ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. എന്നാൽ പ്രായമായ നായകളിൽ നിന്ന് വാണിജ്യപരമായി ലാഭം ലഭിക്കാതെ വരുന്ന സന്ദർഭങ്ങളിൽ നായകളെ വളർത്തുന്ന ഫാമുകാർ ഇവയെ പരിചരിക്കുന്നതിനായി ഇയാളെ ഏർപ്പിക്കാറുണ്ടെന്ന് മൃഗ സംരക്ഷക സംഘടന പറയുന്നു. ഒരു നായയെ നോക്കാൻ 7.70 യുഎസ് ഡോളറാണ് ഫാമുകാർ ഇയാൾക്ക് നൽകിയിരുന്നത്. ഇയാളാകട്ടെ നായകളെ കൂട്ടിലടച്ച് പട്ടിണിക്കിടുകയും അവയെ കൊല്ലുകയുമായിരുന്നു. 2020 മുതൽ ഇയാൾ ഇത്തരത്തിൽ നായകളെ കൊന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
പ്രതിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കൂടുകളിലും ചാക്കുകളിലും കണ്ടെത്തിയ റബ്ബർ ബോക്സുകളിൽ നായകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിൽ വിവിധ പാളികളായി കിടക്കുന്നതയാണ് കണ്ടെത്തിയത്. എന്നാൽ അതിനു മുകളിലേക്ക് വീണ്ടും ചത്ത നായകളെ കൊണ്ട് ഇടുകയും കൂടുതൽ പാളികൾ ഉണ്ടാക്കാനുള്ള ശ്രമത്തിലുമായിരുന്നു ഇയാളെന്ന് സ്ഥലം സന്ദർശിച്ച ശേഷം മൃഗ സംരക്ഷക പ്രവർത്തകർ പറഞ്ഞു. അതേസമയം ചാവാതെ കിടക്കുന്ന നായകൾക്ക് പോഷകാഹാരക്കുറവും ത്വക് രോഗവും ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. കൂടാതെ ഇയാളുടെ പിടിയിൽ നിന്ന് രക്ഷിച്ച നാല് നായകളിൽ രണ്ടെണ്ണത്തിന്റെ നില അതീവ ഗുരുതരമാണ്.