സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,105 നിയമ ലംഘകർ. ഇന്ത്യക്കാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ
9551 പേരും താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. 2,577 തൊഴിൽ നിയമ ലംഘകരും 3977 നുഴഞ്ഞു കയറ്റക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 16 മുതൽ 22 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം പ്രാപിക്കുകയും ചെയ്തിരുന്ന 23 പേരെയും അറസ്റ്റ് ചെയ്തു.
മൊത്തം 22,745 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്, അതിൽ 19,857 പുരുഷന്മാരും 2,888 സ്ത്രീകളുമാണ്.