ലോകത്ത് ഏറ്റവുംവലിയ തൊഴില്‍ദാതാക്കളെന്ന റെക്കോഡ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്. വർഷങ്ങളായി ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കയെ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി.
ലോകവിഷയങ്ങളിൽ പഠനം നടത്തുന്ന ജര്‍മനി ആസ്ഥാനമായ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം ഉള്ളത്. കേന്ദ്ര വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.
പുതിയ കണക്കനുസരിച്ച് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിവിധ സേനകളിലായി 29.2 ലക്ഷത്തില്‍പ്പരം ആളുകളാണ് ജോലി ചെയ്യുന്നത്. 29.1 ലക്ഷംപേര്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. ലോകത്ത് കൂടുതല്‍ ജീവനക്കാരുള്ള കമ്പനി വാള്‍മാര്‍ട്ടാണ്. 23 ലക്ഷം പേരാണ് അവിടെയുളളത്. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്.