അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങളിൽ മെസ്സിയുടെ അർജന്റീന നെതർലൻഡ്സിനോട് ജയിച്ചുകയറിയപ്പോൾ (4-3) നെയ്മറുടെ ബ്രസീൽ ക്രൊയേഷ്യയോടു തോറ്റു പുറത്തായി(4-2). ചൊവ്വാഴ്ച രാത്രി 12.30-ന് ആദ്യ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും.
അർജന്റീനയ്ക്കായി മോളിന (35), ലയണൽ മെസ്സി (73 പെനാൽട്ടി) എന്നിവരാണ് ഹോളുകൾ നേടിയത്. നെതർലൻഡ്സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകൾ നേടി. പെനാൽട്ടി ഷൂട്ടൗട്ടിൽ നെതർലൻഡ്സിന്റെ ഒന്ന്, രണ്ട് ഷോട്ടുകൾ പാഴായി. അർജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവർ ജയം ഉറപ്പിച്ചു.
അവസാന മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ ജയമുറപ്പിച്ച ബ്രസീലിനെതിരെ ക്രൊയേഷ്യ സമനില ഗോൾ നേടിയതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാൽറ്റി ഷോട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ബ്രസീലിന് വേണ്ടി ആദ്യ കിക്കെടുത്ത റോഡ്രിഗോയ്ക്കും നാലാമത്തെ കിക്കെടുത്ത മാർക്കിനോസിനും പിഴച്ചപ്പോൾ നാല് കിക്കുകളും വലയിലെത്തിച്ച ക്രൊയേഷ്യ സെമിയിലേക്ക് കുതിച്ചു.