ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി കുടുബത്തിലെ യുവതിയെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി(4), ജീവ(6) എന്നിവരാണ് അസാധാരണമായ രീതിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. അതേസമയം കുട്ടികളെ എയർ ആംബുലൻസ് സഹായത്തോടെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു വർഷം മുൻപാണ് കണ്ണൂരിൽ നിന്നും കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്. സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വൻ പോലീസ് സംഘം സംഭവസ്ഥലത്തെത്തി വീടിനുള്ളിലേക്ക് കയറി. താമസിയാതെ രണ്ടുതവണ എയർ ആംബുലൻസ് പറന്നുപൊങ്ങുന്നത് കണ്ടെന്നുമാണ് അയൽവാസികൾ നൽകിയ വിവരം. ഇത് കൂടാതെ വീടിനു സമീപത്തുനിന്നും പൊലീസ് ഒരു കാർ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാനാകൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.