റഷ്യൻ അധിനിവേശത്തിനെതിരെ ആഞ്ഞടിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് റഷ്യക്കെതിരെ സെലൻസ്കി തുറന്നടിച്ചത്. പ്രതിബന്ധങ്ങൾക്ക് മുമ്പിൽ യുക്രെയ്ൻ അടിയറവ് പറയില്ലെന്നും എല്ലാറ്റിനെയും അതിജീവിക്കുമെന്നും സെലൻസ്കി വ്യക്തമാക്കി.
ഭയമില്ലാതെ ഉറച്ചു നിന്ന യുക്രൈൻ ജനതക്ക് മുന്നിൽ ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടത് റഷ്യയാണ്. റഷ്യൻ സ്വേച്ഛാധിപത്യത്തിന് നമ്മുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഈ യുദ്ധം താൽകാലിക വിരാമമില്ല, മാറ്റിവെക്കാനോ സാധിക്കില്ല. സമുദ്രമോ മറ്റെന്തെങ്കിലുമോ സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിച്ച് യുദ്ധത്തെ അവഗണിക്കാനാവില്ലെന്നും സെലൻസ്കി ചൂണ്ടിക്കാട്ടി.