വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലായിരുന്നു പ്രഖ്യാപനം. മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് സ്ഥലങ്ങളെയായിരുന്നു നേരത്തെ തലസ്ഥാനങ്ങളായി പ്രഖ്യാപിച്ചിരുന്നത്. ഇതിനെയാണ് ചുരുക്കി വിശാഖപട്ടണം മാത്രമാക്കി മാറ്റിയത്. ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലങ്കാനയ്ക്ക് ഹൈദരാബാദ് തലസ്ഥാനമായി നൽകിയിരുന്നു.
ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം സംബന്ധിച്ച പ്രഖ്യാപനവുമായി ആന്ധ്രപ്രദേശ് വീണ്ടും എത്തിയിരിക്കുന്നത്. കൂടാതെ പഴയ തലസ്ഥാനമായ അമരാവതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കാനുള്ള പദ്ധതികളും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മൂന്ന്, നാല് ദിവസങ്ങളിൽ വിശാഖപട്ടണത്ത് ഗ്ലോബൽ ഇൻവസ്റ്റേഴ്സ് സമ്മിറ്റും സംഘടിപ്പിക്കും.